ശ്രീകണ്ഠാപുരം അലക്സ് നഗര്‍
തൂക്കുപാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ മുഖ്യമന്ത്രി കണ്ണൂര്‍ പഞ്ചായത്ത്
ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദ്ദേശിച്ചു. ഉടന്‍തന്നെ സ്ഥലം സന്ദര്‍ശിച്ച്
ഒരാഴ്ചക്കകം പാലം ബലപ്പെടുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനുമാണ്
നിര്‍ദ്ദേശം. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പാലത്തിന്റെ ബലക്ഷയം മുഖ്യമന്ത്രിയുടെ
സുതാര്യകേരളം പരിപാടിയില്‍ ഉന്നയിച്ചതായിരുന്നു. പാലത്തിന്റെ റോപ്പിന്റെ ബലക്ഷയം
പരിഹരിക്കാന്‍ 4.60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് നടപടിയായിട്ടുണ്ട്. അവസാന
മിനിക്കുപണിയേ ഇനിയുളളൂ എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ഉടന്‍തന്നെ നിര്‍ദ്ദേശിച്ച പ്രകാരം നടപടിയെടുക്കുമെന്നും പറഞ്ഞു.
ആണ്ട് മുഴുവന്‍ വിളക്കുതെളിയിച്ച് പൂജ നടത്തുന്ന ശ്രീകോവിലില്ല. മധുരയിലും പളനിയിലും തിരുപ്പതിയിലും മറ്റും ഉള്ളതു പോലെ മനുഷ്യ മനസ്സിനെ വിഭ്രമിപ്പിക്കുന്ന വാസ്തു ശില്പ കലയുടെ മൂര്‍ത്തരൂപമായ മഹാക്ഷേത്ര കുംഭ ഗോപുരങ്ങളുടെ ദര്‍ശന ഗരിമയില്ല. സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തിലേറെ അടി ഉയരമുള്ള ഉടമ്പ് മലയുടെ പ്രശാന്തി വഴിയുന്ന ശിഖരങ്ങളൊന്നില്‍ ആള്‍ പിടിയിലൊതുങ്ങാത്തത്ര വണ്ണത്തിലുള്ളതും പടര്‍ന്ന് പന്തലിച്ചതുമായ കുറെ കാട്ട് മരങ്ങളും പനകളും ആണ്ട് മുഴുവന്‍ ചൊരിയുന്ന തണലിന്‍ കീഴില്‍ വിളിച്ചാല്‍ വിളിപ്പുറത്തണയുന്ന ഒരു ദൈവത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചെറിയൊരു മണ്‍ ഗുഹയും അതിനുള്ളില്‍ ഒരു ശില്പവും മാത്രം.
ശ്രീകണ്ഠപുരത്ത് ആദ്യ കുടിയേറ്റം ആരംഭിച്ചത് 1943 ല്‍ മടമ്പം കോളനി സ്ഥാപിച്ചു കൊണ്ടാണ്. മംഗലാപുരത്ത് കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ കണ്ടോത്ത് ജോസഫ് കരക്കാട്ടിടത്തെ ഉമ്മണ്ണന്‍ നായനാരില്‍ നിന്നും രണ്ടായിരം ഏക്കര്‍ സ്ഥലം കാരായ്മയായി വാങ്ങി കോട്ടയം ക്നാനായ സഭയില്‍പ്പെട്ട ഇരുനൂറ് കുടുബങ്ങളെ ഇവിടെ കുടിയിരുത്താന്‍ തീരുമാനിച്ചു. അങ്ങിനെ കുടിയേറ്റക്കാരില്‍ ആദ്യ സംഘം 1943 മെയ് മാസത്തോടെ ഇവിടെ എത്തിച്ചേര്‍ന്നു.